Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഹജ്ജാജിമാര്‍ക്ക് യാത്ര അയപ്പും, പഠന ക്ളാസ്സും


ഉദിനൂര്‍: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഉദിനൂര്‍ മഹല്ലില്‍ നിന്നും യാത്ര പോകുന്നവര്‍ക്കായി യാത്ര അയപ്പും, പഠന ക്ളാസ്സും സംഘടിപ്പിക്കുവാന്‍ എസ്.വൈ.എസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.


ഒക്ടോബര്‍ രണ്ട് ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ വാഗ്മി ജാഫര്‍ സാദിഖ് സ അദി ഹജ്ജ് പഠന ക്ളാസ്സെടുക്കും. തുടര്‍ന്ന് നടക്കുന്ന കൂട്ടു പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ പണ്ഡിതന്‍ സ്വാലിഹ് സ അദി നേതൃത്വം നല്‍കും.


മഹല്ലില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന മുഴുവന്‍ ഹാജിമാരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ടി.പി.ശാഹുല്‍ ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ടി.പി.മഹ്മൂദ് ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, എന്‍.അബ്ദുല്‍ റഷീദ് ഹാജി, എ.ജി.ഖാലിദ്, അഡ്വ: ഹസൈനാര്‍, ടി.പി.അബ്ദുറ്ഹീം (ദുബൈ), എം.മുഹമ്മദ് കുഞ്ഞി, സി.അക്ബര്‍, എന്‍.ഇബ്രാഹിം, ടി.സി.ഖലീഫ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.അബ്ദുല്‍ ലത്തീഫ് സ്വാഗതവും നന്ദിയും പറഞ്ഞു. 


ഹ്രസ്വമായ അവധിക്ക് നാട്ടില്‍ വന്ന് ഗള്‍ഫിലേക്ക് തിരിച്ച് പോകുന്ന ദുബൈ ശാഖാ ജനറല്‍ സെക്രട്ടരി ടി.സി.ഇസ്മായിലിന്ന് യോഗം ഊഷ്മളമായ യാത്ര അയപ്പ് നല്‍കി.

റിപ്പോര്‍ട്ട്: ടി. ഇബ്രാഹിം കുട്ടി.

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

കാത്തിരിപ്പിനു വിരാമം , മഹല്ലില്‍ വീണ്ടും ദര്സ്സ് ആരംഭിച്ചു


ഉദിനൂര്‍ ; അല്‍പ കാലത്തെ ഇട വേളയ്ക്ക് ശേഷം ഉദിനൂര്‍ മഹല്ലില്‍ വീണ്ടും ദര്സ് പഠനം ആരംഭിച്ചു .


കഴിഞ്ഞ ദിവസം പുനരാരംഭിച്ച ദര്സ് പഠനോത്ഘാടനം സയ്യെദ് അന്‍വര്‍ തങ്ങള്‍ നിര്‍വഹിച്ചു . ഉസ്താദ് എം ശംസുദ്ധീന്‍ ഫൈസി യുടെ നേത്രത്വത്തില്‍ എട്ടു വിദേശി വിദ്യാര്‍ഥി കളുമായാണ്‌ ദര്സിനു തുടക്കം കുറിച്ചിട്ടുള്ളത് .ഇതിനകം തന്നെ സ്വദേശി വിദ്യാര്‍ത്ഥികളുടെ പ്രവേശനവും അരഭിച്ചിട്ടുണ്ട് .

ഇതേ മഹല്ലില്‍ തന്നെ മുമ്പ് മറ്റൊരു ഉസ്താദിന്റ്റെ കീഴില്‍ മുതഅല്ലിമായി പഠിച്ചു അതെ ദര്സില്‍ തന്നെ ഇന്ന് മുദരിസ്സായി സേവനമനുഷ്ടിക്കാന്‍ കഴിയുക എന്ന അത്യപൂര്‍വമായ സവിശേഷതയും ശംസുദ്ധീന്‍ ഫൈസി ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു . ദര്സ് പുനരാരംഭ ചടങ്ങില്‍ മഹല്ലിലെ നിരവധി പേര്‍ പങ്കെടുത്തു .

സമീപ പ്രദേശങ്ങളിലെ മഹല്ലുകള്‍ക്ക് പോലും മാത്രകയായി വളര്‍ന്നു വന്നിരുന്ന മഹല്ലിലെ ദര്സ്സ് ചില കാരണങ്ങളാല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചത് മഹല്ലിലെ ഏതൊരു ദീനിസ്നേഹികളെയും വേദനിപിക്കുന്നതായിരുന്നു എന്നും , എന്നാല്‍ ഇട വേളയ്ക്ക് ശേഷം വീണ്ടും ദര്സ്സ് പുനരാരംഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും . കഴിഞ്ഞ കാലങ്ങളെ പോലെ തന്നെ വിദേശികളും സ്വദേശികളും അടക്കമുള്ള ഒരു നല്ല ദര്സ്സ് പടുത്തുയര്‍ത്താന്‍ മഹല്ലിന്നു കഴിയട്ടെ എന്ന് പല ദീനീ സ്നേഹികളും ഉദിനൂര്‍ ഡോട്ട് കോമിലൂടെ അഭിപ്രായം പ്രകടിപിച്ചു .

റാഫിക്ക് ജന്മനടിന്റ്റെ വരവേല്‍പ്പ്

തൃകരിപൂര്‍; ഇന്ത്യയില്‍ നിന്നും ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളികരനായി തെരഞ്ഞെടുത്ത തൃകരിപൂരിലെ മുഹമ്മദ്‌ റാഫിക് പൗരസ്വീകരണം നല്കാന്‍ ജന്മനാട് ഒരുങ്ങുന്നു , തൃകരിപൂര്‍ ആക്മി ക്ലബ്ബിന്റ്റെ അഭിമുക്ക്യത്തിലാണ് സ്വീകരണ പരിപാടി ഒരുക്കുന്നത് .സ്വീകരണം വിപുലമായി നടത്തുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ അരഭിക്കാനും തൃകരിപൂര്‍ ഒരുങ്ങി കഴിഞ്ഞു .

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ഉദിനൂര്‍ഹൈ സ്കൂള്‍ ജേതാകളായി

ഉദിനൂര്‍; ചെറുവത്തൂര്‍ ഉപജില്ല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉദിനൂര്‍ ഹൈ സ്കൂള്‍ ജേതാകളായി .കുട്ടമത്ത് ഹൈ സ്കൂളിനെ ഒരു ഗോളിന് പരാജയപെടുതിയാണ് ഉദിനൂര്‍ സ്കൂള്‍ ചാമ്പ്യന്‍ മാരായത് . ഉദിനൂര്‍ ഹൈ സ്കൂളില്‍ നടന്ന മത്സരം പ്രിന്‍സിപ്പല്‍ സി എം വേണു ഗോപാല്‍ ഉല്‍ഘാടനം ചെയ്തു ,

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

പുനര്‍ വായന

ഇന്ത്യന്‍ ഫുഡ്ബോളിലെ വീരേതിഹാസമായി വളര്‍ന്നു വരുന്ന തൃക്കരിപ്പൂരിലെ മുഹമ്മദ് റാഫിയെ രാജ്യത്തെ ഒന്നാം നംബര്‍ ആയി തെരഞ്ഞെടുത്തപ്പോള്‍ ദേശീയ മധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന ഉദിനൂര്‍ ഡോട്ട് കോമിന്റെ ജൂലൈ 2 ന്റെ വിമര്‍ശനം വിവിധ മാധ്യമങ്ങള്‍ മുഖ വിലക്കെടുത്തിരിക്കുകയാണ്. മലയാള മനോരമ കഴിഞ്ഞ ദിവസം റാഫിയെക്കുറിച്ച് എഴുതിയ ഫീച്ചര്‍.

റിപ്പോര്‍ട്ട്: അസൈനാര്‍ എ.ജി


2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

WEDDING WISHES


വിവാഹ സംഘം പുറപ്പെട്ടു.


ദുബൈ: അടുത്ത ദിവസം വിവാഹിതരാകുന്ന ഉദിനൂരിലെ ടി.സി.ആബിദ്, ടി.സി. അബ്ദുല്‍ ബാസിത്ത്, എ.സി.ശബീര്‍ എന്നിവര്‍ ഇന്നലെ (20.09.2010) ദുബൈയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടു. അടുത്തടുത്ത ദിവസങ്ങളില്‍ ഒരേ കുടുംബത്തില്‍ നിന്നും മൂന്ന് പേരുടെ വിവാഹം എന്ന അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ഉദിനൂര്‍ ഗ്രാമം. സെപ്ത 24 വെള്ളിയാഴ്ച ഉദിനൂര്‍ ജുമാ മസ്ജിദില്‍ വെച്ച് ശബീറിന്റെയും, ബാസിത്തിന്റെയും നിക്കാഹ് നടക്കും, ആബിദിന്റെ നിക്കാഹ് 26 ഞായറാഴ്ച പേക്കടം പള്ളിയിലാണ് നടക്കുക.

മൂവരുടെയും കല്യാണത്തില്‍ സംബന്ധിക്കുവാനായി ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഒരു നിരതന്നെ ദുബൈയില്‍ നിന്നും നാട്ടിലെത്തുന്നുണ്ട്.



രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരേ വീട്ടില്‍ നിന്നും രണ്ട് പേരുടെ വിവാഹത്തിന് മഹല്ല് നിവാസികള്‍ സാക്ഷ്യം വഹിച്ചിരുന്നു. പരത്തിച്ചാലിലെ പുത്തലത്ത് മുഹമ്മദ് കുഞ്ഞി, അബ്ദുറശീദ് എന്നീ സഹോദരങ്ങളായിരുന്നു അന്ന് ഒരേ ദിവസം വിവാഹിതരായത്.

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ബഹുമാനപ്പെട്ടു പോയ ക്വാര്‍ട്ടേഴ്സ് മുതലാളിമാരോട്

രണ്ട് പതിറ്റാണ്ട് മുംബ് തൃക്കരിപൂര്‍ റെയില്‍വേ സ്റ്റേഷന്റ്റെ പിറക് വശത്ത് റെയില്‍വേയുടെ സ്ഥലം കയ്യേറി ഒരു വിഭാഗം കപട ഭക്തന്‍മാര്‍ ഒരു അരയാല്‍ വെച്ച് പിടിപ്പിച്ചപ്പോള്‍ അര മണിക്കൂറിനകം അരയാലിനെ അരിഞ്ഞു വീഴ്തിയ റെയില്‍വേ അധികൃതരോടുള്ള അരിശം തീര്‍ക്കാനായി അരികിലുള്ള മുസ്ലിം വീടിന്റെ ജനാലച്ചില്ലുകള്‍ ചില കുബുദ്ധികള്‍ എറിഞ്ഞു തകര്‍ത്തപ്പോള്‍ ....................
                                                                                                                         തുടര്‍ന്ന് വായിക്കുക ....

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

മയ്യിത്ത് നിസ്കാരം

കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ മറ്ഹൂം പി.പി.മമ്മാലിച്ചയുടെ മയ്യിത്ത് നിസ്കാരം സെപ് 17 വെള്ളിയാഴ്ച ജുമുഅ: നിസ്കാര ശേഷം ബര്‍ ദുബൈ മ്യൂസിയം പള്ളിയിലും, ദേരാ ദുബൈ അല്‍ ഫുത്തൈം പള്ളിയിലും, അബൂദാബി എന്‍.എം.സിക്കടുത്തുള്ള ബിന്‍ ഹമൂദ മസ്ജിദിലും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റാഫി തന്നെ ഒന്നാമന്‍ !!

തൃക്കരിപ്പൂര്‍ ; തൃക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തിന്റ്റെ ചരല് കല്ലുകള്ക്കിടയില് ‍നിന്നും പോസ്റ്റുകള്‍ ലക്ഷ്യമാക്കി നീട്ടിയടിച്ച ഷോട്ടുകള്‍ ഇന്ത്യന്‍ ഫുട്ബാളില്‍ തന്നെ ഇത്രയും ഉയരത്തിലെത്തിക്കുമെന്നു റാഫി പോലും ഒരുപക്ഷെ പ്രതീക്ഷിചിട്ടുണ്ടാവില്ല, ഏതായാലും തൃക്കരിപ്പൂരിനു അഭിമാനിക്കാന്‍ മറ്റൊരു മുഹൂര്‍ത്തവും കൂടി റാഫി നാടിനു സമര്‍പിച്ചു കഴിഞ്ഞിരിക്കുന്നു .

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനായി റാഫിയെ ന്യൂ ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വി ഐ പികളെ സാക്ഷി നിര്‍ത്തി സംഘാടകര്‍ പ്രഖ്യാപിച്ചപ്പോള്‍ , കണ്ണുനീരില്‍ നിറഞ്ഞ സന്തോഷത്തോടെ ബഹുമതി തന്റ്റെ നാടിന്നും തന്നോടപ്പം കളിച്ചവര്‍ക്കും തന്റ്റെ പരിശീലകര്‍ക്കും സമറ്പ്പിക്കുന്നു എന്നായിരുന്നു റാഫിയുടെ പ്രതികരണം.

ഫുട്ബോള്‍ പ്ളയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ വോട്ടിംഗിലൂടെയാണ് റാഫിയെ ഒന്നാമനായി പ്രഖ്യാപിച്ചത്. തൃക്കരിപ്പൂര്‍‍ ഹൈ സ്കൂളിലെ കയികധ്യപകനായ രാമകൃഷ്ണന്‍ മാസ്റ്ററാണ് റാഫിയിലെ ഫുട്ബോളറെ കണ്ടെത്തിയിരുന്നത്. അടുത്ത വറ്ഷം ജനുവരിയില്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ കപ്പില്‍ മുന്‍ നിരയില്‍ നിന്ന് കൊണ്ട് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടുക എന്നതാണ് റാഫിയുടെ അടുത്ത ലക്‌ഷ്യം.  ഈ സ്വപ്നവും പൂവണിയും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം, അതിന്നായി രണ്ടു രണ്ടു കണ്ണും നട്ടു നമുക്ക് കാത്തിരിക്കാം.

സുബൈര്‍ ഉദിനൂര്‍

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ശാഹുല്‍ ഹമീദിന് കണ്ണീരില് കുതിറ്ന്ന യാത്രാ മൊഴി

തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം അടിയേറ്റു മരിച്ച ആയിറ്റിയിലെ വയര്‍മാന്‍ എം.ശാഹുല്‍ ഹമീദിന് ബന്ധുക്കളുടെയും സുഹ്ര് ത്തുക്കളുടെയും കണ്ണീരില് കുതിറ്ന്ന യാത്രാ മൊഴി.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌ മോര്ട്ടത്തിനു ശേഷം എത്തിയ മയ്യിത്ത് കാണാനെത്തിയവരില്‍ കണ്ണീരു വാറ്ക്കാത്തവരായി ആരുമുണ്ടാകില്ല . ആയിറ്റി ജുമാ മസ്ജിദിനു സമീപത്തുള്ള വീട്ടില്‍ കൊണ്ട് വന്ന മയ്യിത്ത് കാണാന്‍ നാടിന്‍റെ നാനാ ദിക്കില്‍ നിന്നും വന് ജനാവലി എത്തി.

അതേ സമയം ശാഹുല്‍ ഹമീദ് അടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു . എടാട്ടുമ്മലിലെ എം.ഉല്ലാസ് , കൊയങ്കരയിലെ ടി.കുമാര്‍ , സന്തോഷ്‌ , എന്നിവരാണ്‌ കസ്റ്റഡിയിലായത്.

ഉല്ലാസിനെ ചൊവ്വാഴ്‌ച രാവിലെ പരശുരാം എക്സ്പ്രെസ്സില്‍ നിന്ന് കോഴിക്കോട് റയില്‍വേ സ്റെഷനില്‍ ഇറങ്ങുന്നതിനിടയിലാണ് പിടി കൂടിയത്. കുമാറിനെയും സന്തോഷിനെയും ചീമേനിയില്‍ നിന്നും കസ്‌റ്റഡിയില്‍ എടുത്തു. ഒരാളെ കൂടി പിടികൂടനുണ്ടെന്നാണ് വിവരം.

തങ്ങളുടെ പിത്ര് തുല്യനായ അമ്മാവന്റെ അകാല നിര്യാണത്തില് മരുമക്കളായ ഉദിനൂരിലെ എം. അബ്ദുല് വഹാബും, എം.അശ്രഫും കടുത്ത ദുഖം രേഖപ്പെടുത്തി.

EID NIGHT PHOTO ALBUM

ഉദിനൂറ് മഹല്ല് എസ്.വൈ.എസ് സംഘടിപ്പിച്ച ഈദ് നൈറ്റിന്റെ ഫോട്ടോകള്ക്ക് ........................
ഫോട്ടോ ആല്ബം കാണുക

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

അക്രമിയുടെ അടിയേറ്റ് മരിച്ചു

തൃക്കരിപ്പൂര്‍: വഴക്ക് തടയാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു. ആയിറ്റി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന വടക്കുമ്പാട്ടെ എം.എ. ശാഹുല്‍ ഹമീദ് (52) ആണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. (ഇന്ന് 13.09.10) രാത്രി തൃക്കരിപ്പൂര് മൃഗാശുപത്രിക്ക് സമീപമുള്ള ബന്ധുവിന്റെ വാടക ക്വാര്‍ട്ടേസിലെ‍ താമസക്കാരനായ ആളെ മറ്റൊരാള് മര്‍ദിക്കുന്നത് കണ്ട ശാഹുല്‍ ഹമീദ് തടയാന്‍ ചെന്നപ്പോളാണ്‌ അടിയേറ്റത്. ഉടനെ തൃക്കരിപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവാക്കളുടെ ആക്രമണത്തില്‍ ക്വാര്‍ട്ടേഴ്സ് താമസക്കാരനായ ഷാഫിക്ക് പരിക്കേറ്റിറ്റുണ്ട്. ചന്തേര പോലീസ് എത്തി മയ്യിത്ത് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

ഉദിനൂറ് ആവാശ് മസ്ജിദിനടുത്ത് താമസിക്കുന്ന എം.ഖദീജ അദ്ധേഹത്തിന്റെ പിത്ര് വ്യ സഹോദരിയാണ്. ഇടയ്കിടെ ഉദിനൂരിലെത്തി തന്റെ സഹോദരിയെ സന്ദറ്ശിക്കാറുള്ള അദ്ധേഹം ഇന്നലെയും ഉദിനൂരിലെത്തിയിരുന്നു. നാട്ടില് ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ശാഹുല് ഹമീദ് ദീറ്ഘ കാലം ദുബൈയിലും ഇലക്ട്രീഷ്യന്റെ ജോലി ചെയ്തിരുന്നു.

ഭാര്യ എന്‍.ഇ ബീഫാത്തിമ. മക്കള്‍ ഫൌസിയ, ശുഹൈബ്, ഹബീബ, സീനത്ത് , സുഹൈല മരുമക്കള്‍ അഷ്‌റഫ്‌, ഹബീബ്. ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സത്താര്‍ വടക്കുമ്പാടിന്റെ അമ്മാവനാണ്.

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

EID NIGHT

ഉദിനൂറ് മഹല്ല് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില് ഈദ് നൈറ്റും, വിജ്ഞാനപരീക്ഷാ ഫല പ്രഖ്യാപനവും, സമ്മാന വിതരണവും സെപ് 12 ഞായറാഴ്ച വൈകു: 7 മണിക്ക് ഉദിനൂറ് സുന്നി സെന്ററ് ഗ്രൌണ്ടില് പ്രത്യേകം തയ്യാറാക്കിയ മറ്ഹൂം എ.ജി.ഹ്സൈനാറ് ഹാജി നഗറില്.
നാടെങ്ങും ചെറിയ പെരുന്നാള് സമുചിതമായി ആഘോഷിച്ചു.


ഉദിനൂറ്: ഒരു മാസക്കലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ പരിശുദ്ധിയുടെ നിറവില് നാടെങ്ങും ചെറിയ പെരുന്നാള് സമുചിതമായി ആഘോഷിച്ചു.


ഉദിനൂറ് ജുമാ മസ്ജിദില് നടന്ന പെരുന്നാള് നിസ്കാരത്തിന് ഖത്തീബ് സി.അബ്ദുറഹീം മുസ്ലിയാറ് നേത്രത്വം നല്കി. ഉദിനൂറ് പള്ളി ഖബറ് സ്ഥാനില് അന്ത്യവിശ്രമം കൊള്ളുന്ന ബന്ധുക്കള്ക്ക് വേണ്ടിയുള്ള കൂട്ടു പ്രാറ്ത്ഥനയില് വന് ജനാവലി പങ്കു കൊണ്ടു. മഹല്ലിലെ ചെറിയ പള്ളികളിലും പെരുന്നാള് നിസ്കാരങള് സംഘടിപ്പിച്ചിരുന്നു. പെരുന്നാള് നിസ്കാരം കൃത്യം 8.30 ന് എന്ന അനൌണ്സ്മെന്റ് കേട്ടു കൊണ്ടാണ് ഉദിനൂറ് ഗ്രാമം ഇന്നലെ ഉണറ്ന്നത്.


അതേ സമയം ഗള്ഫിലും മലേഷ്യലും നാട്ടിലും ഒരേ ദിവസം തന്നെ പെരുന്നാളായത് അവിസ്മരണീയമായ അനുഭൂതിയായിരുന്നു വിശ്വാസികള്ക്ക് പ്രധാനം ചെയ്തത്. എന്നാല് ബാംഗ്ളൂരില് പെരുന്നാള് ശനിയാഴ്ചയാണെന്നത് ചിലരിലെങ്കിലും മ്ളാനത പരത്തി.
 

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

FLASH NEWS

കേരളത്തിലും നാളെ പെരുന്നാള് പ്രഖ്യാപിച്ചു

ഉദിനൂറ്: റമളാന് 29 ആയ ഇന്ന് (9/9/10) വ്യാഴം മലപ്പുറം ജില്ലയിലെ എടപ്പാളില് മാസപ്പിറവി ദ്ര് ശ്യമായതിനാല് കേരളത്തില് നാളെ (10/9/10) വെള്ളിയാഴ്ച പെരുന്നാളായിരിക്കുമെന്ന്
ഖാളിമാരായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള് , കാന്തപുരം എ.പി.അബൂബക്കറ് മുസ്ലിയാറ്, എന്നിവറ് പ്രഖ്യാപിച്ചു.

ഗള്ഫ് രാജ്യങ്ങളിലും, മലേഷ്യയിലും വെള്ളിയാഴ്ച തന്നെ പെരുന്നാളായത് നാട്ടിലും വിദേശത്തും പരക്കെ ആഹ്ളാദം പകറ്ന്നിരിക്കുകയാണ്.

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

FLASH NEWS

ഗള്ഫ് രാജ്യങ്ങളില് പെരുന്നാള് വെള്ളിയാഴ്ച

റംസാന് 29 ആയ ഇന്ന് (8/9/10) ബുധനാഴ്ച മാസപ്പിറവി ദ്ര് ശ്യമായതായി വിവരം ലഭിക്കാത്തതിനാല്  പെരുന്നാള് വെള്ളിയാഴ്ചയായിരിക്കുമെന്ന് വിവിധ ഗള്ഫ് രാജ്യങ്ങളിലെ മത കാര്യ വകുപ്പ് പ്രഖ്യാപിച്ചു. അതേ സമയം കേരളത്തില് വ്യാഴാഴ്ച മാസപ്പിറവി ദ്ര് ശ്യമാവുകയണെങ്കില് ഏറെ വറ്ഷങ്ങള്ക്ക് ശേഷം ഗള്ഫിലും കേരളത്തിലും ഒരേ ദിവസം പെരുന്നാളവുകയെന്ന അപൂറ്വ്വ നേട്ടത്തിനു നാം സക്ഷികളാവും.

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച


ഇരുപതിഎഴാം രാവിന്റ്റെ നിറവില്‍ പള്ളികള്‍ ഭക്ത സാന്ദ്രം

ഉദിനൂര്‍; റംസാനിലെ ഇരുപത്തിഎഴാം രാവില്‍ പള്ളികള്‍ വിശ്വാസികളാല്‍ സാന്ദ്രമായി. റംസാനിലെ രാവുകളില്‍ ഏറെ പുണ്യമാകപെട്ടതും , ലൈലത്തുല്‍ ഖദര്‍ വര്ഷികുന്ന രാവുമുയ ഇന്നലെ രാത്രി ഉദിനൂര്‍ മഹല്ലിലെ മുഴുവന്‍ പള്ളികളും വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞിരുന്നു . ഖത്മുല്‍ ഖുറാന്‍ തസ്ബീഹു നമസ്കാരം , കൂട്ട് പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ പങ്കെടുത്ത് സായൂജ്യമണിയാന്‍ ,കുട്ടികള്ലെന്നോ വലിയവരെന്നോ പ്രായ വ്യത്യാസമില്ലാതെ തരാവീഹു നമസ്കരത്തോടെ തന്നെ പള്ളികളിലേക്ക്‌ വിശ്വാസികള്‍ എത്തിയിരുന്നു . ഉദിനൂര്‍ ജുമാ മസ്ജിദില്‍ മഹല്ലില്‍ നിന്നും മണ്മറഞ്ഞു പോയവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നിരുന്നു. ആത്മ സംസ്കരണതിന്റ്റെ മാസം വിട ചോല്ലാനിരിക്കെ സ്വര്‍ഗ്ഗ പ്രവേശനത്തിന് വേണ്ടിയും , നരഗത്തെ തൊട്ടു കാവലിനെ തേടിയും രണ്ടു കണ്ണും കരവും റബ്ബിലേക്ക് ഉയര്‍ത്തി , അക്ഷരാര്‍ഥത്തില്‍ രാവിനെ പകലാക്കി വിങ്ങുന്ന മനസ്സുമായി നിശാപ്രാര്‍ത്ഥനയുടെ നിര്‍വൃതിയില്‍ സയൂജ്യമ ണിഞാണപലരും പള്ളി വിട്ടിറങ്ങിയത്‌
ഇബ്രാഹിം കുട്ടി  ടി

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഖത്മുല് ഖുറാനും ഇഫ്താറ് മീറ്റും

ഉദിനൂറ് പരത്തിച്ചാലിലെ നൂറുല്‍ ഹുദ മസ്ജിദ്  ഇന്നലെ (6/9/10) നടന്ന ഖത്മുല് ഖുറാനിലും, ഇഫ്താറിലും പങ്കെടുത്തവറ്. ഫോട്ടോ: ഇബ്രാഹിം കുട്ടി ടി.


2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പരത്തിച്ചാല്‍ നൂറുല്‍ ഹുദ മസ്ജിദില്‍ ഇഫ്താര്‍ വിരുന്ന്‌

ഉദിനൂര്‍ ; പരത്തിച്ചാല്‍ നൂറുല്‍ ഹുദ മസ്ജിദില്‍ ഇന്ന് (Sept 6) ഇഫ്താര്‍ വിരുന്ന്‌.പള്ളി പരിസരത്തെ സുന്നി പ്രവര്‍ത്തകരാണ് ഇഫ്താര്‍ സംഗമത്തിന് നേത്രത്വം നല്‍കുന്നത് . എല്ലാ വര്‍ഷവും മുടങ്ങാതെ റംസാനില്‍ ഒടുവിലത്തെ പത്തില്‍ ,ഇഫ്ത്താര്‍ വിരുന്ന്‌ ഒരുക്കാറുണ്ട് . പതിവ് തെറ്റിക്കാതെ ഇപ്രാവശ്യവും വിപുലമായാണ് സംഘം ഒരുക്കുന്നത് . ടി പി വഹാബ് , ടി ഹമീദ് , മിസ്‌ഹബ് , സലിം , ഇബ്രാഹിം കുട്ടി , നൗഷാദ് അലി എന്നിവരാണ്‌ പരിപാടികള്‍ക്ക് നേത്രത്വം നല്‍കുന്നത് .

GREAT TRAGEDY IN UDINUR

മരം മുറിക്കുന്നതിനിടയില് അപകടം 2 തൊഴിലാളികള് മരിച്ചു

ഉദിനൂറ്: വീട്ട് വളപ്പിലെ മാവ് മുറിക്കുന്നതിനിടയില് അപകടം പിണഞ്ഞ് 2 തൊഴിലാളികള് മരിച്ചു. ഉദിനൂറ് പടിഞ്ഞാറെ പുരയില് ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. കിനാത്തില് സ്വദേശികളായ കണ്ണന് കുഞ്ഞി 67, ഗോവിന്ദന് 60 എന്നിവരാണ് മരിച്ചത്. മുറിച്ചു കൊണ്ടിരുന്ന  മാവ് തെങ്ങിന്റെ മുകളിലേക്ക് വീഴുകയും താഴെ നില്ക്കുകയായിരുന്ന ഇരുവരുടെയും ശരീരത്തിലേക്ക് പതിക്കുകയുമാണു ണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി രക്ഷപ്പെട്ടു.

ഉദിനൂറ് മഹല്ല് എസ്.വൈ.എസ്. ദുരന്തത്തില് കടുത്ത ദുഖം രേഖപ്പെടുത്തി. എസ്.വൈ.എസ്. നേതാക്കളായ എ.കെ.കുഞ്ഞബ്ദുള്ള, ടി.അശ് റഫ്, സി.കെ.നൌഷാദ് എന്നിവറ് പടിഞ്ഞാറെ പുരയിലെത്തി ഗ്രഹ നാഥനായ ടി.അഹ്മദ് മാസ്റ്ററെ സമാശ്വസിപ്പിച്ചു. സംഭവത്തിലുള്ള ദുഖ സൂചകമായി നാളെ പടിഞ്ഞാറെ പുരയില് നടക്കാനിരുന്ന നോംബു തുറ മാറ്റി വെച്ചതായി അദ്ധേഹം ഉദിനൂറ് ഡോട്ട് കോമിനോട് പറഞ്ഞു.

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച