Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

അല്‍ മുജമ്മഉ ദുബൈ: മോറല്‍ ഗൈഡന്‍സ്‌ മീറ്റ്‌

ദുബൈ: തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്ലാമി ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി  ദുബൈ മുജമ്മഉ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോറല്‍ ഗൈഡന്‍സ്‌ മീറ്റും, ഇശല്‍ വിരുന്നും സംഘടിപ്പിച്ചു. 

ദേര ദുബായില്‍ നടന്ന പരിപാടി  മുജമ്മഉ മാനേജര്‍ ജാബിര്‍ സഖാഫി നീലംബം ഉദ്ഘാടനം ചെയ്തു. നമ്മുടെ കുട്ടികള്‍ ഐ. ടി യുഗത്തില്‍ എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരളീയ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്ലിംകളുടെ പങ്ക് എന്ന വിഷയത്തില്‍ അബ്ദുല്‍ ഗഫ്ഫാര്‍ സഅദി എന്നിവര്‍ ക്ലാസ്സെടുത്തു. 

ആധുനിക സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന നിലപാട് ഇസ്ലാമിന്‌ ഇല്ലെന്നും, സാങ്കേതിക വിദ്യകളോടല്ല അതിലൂടെ പുറത്ത് വിടുന്ന അധാര്‍മ്മികതകളോടാണ്‌ മുസ്ലിം പണ്ഡിതന്മാര്‍ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നത് എന്നും മുഹമ്മദലി സഖാഫി പറഞ്ഞു. സാങ്കേതിക വിദ്യകള്‍ ഇഹ പര വിജയത്തിന് ഉപകാരപ്പെടും വിധം ഉപയോഗിക്കുവാന്‍ നാം പരിശീലിക്കുകയും, നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുകയും വേണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സയ്യിദ് ശംസുദ്ധീന്‍ ബാ അലവി മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി, യു. പി മുഹമ്മദ്‌ സഹീര്‍, ടി പി അബ്ദുല്‍ സലാം, താഹിറലി പോറോപ്പാട്, അഷ്‌റഫ്‌ കാങ്കോല്‍, ടി സി ഇസ്മായില്‍ ഉദിനൂര്‍, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ്‌ മദനി ചപ്പാരപ്പടവ് ഖിറാഅത്ത്  നടത്തി. നൂര്‍ മദീന സംഘം അവതരിപ്പിച്ച ഇശല്‍ വിരുന്ന് സദസ്സിന്‌ അനുഭൂതി ദായകമായി. More Pictures 

2013, ഫെബ്രുവരി 13, ബുധനാഴ്‌ച

മദ്രസ്സാ മുഅല്ലിമിനെ പിരിച്ചു വിട്ട സംഭവം അന്വേഷിക്കും


ഉദിനൂര്‍: എസ്.വൈ എസ് നബിദിന റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മദ്രസ്സ  മുഅല്ലിമിനെ പിരിച്ചു വിട്ട സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി യോഗം പ്രത്യേക സമിതിയെ നിയോഗിച്ചു. 

പിരിച്ചു വിടപ്പെട്ട  മുഅല്ലിം, മുഅല്ലിമിനെ അസഭ്യം പറഞ്ഞ കമ്മിറ്റി ഭാരവാഹി, മേലുദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും ഈ സമിതി മൊഴിയെടുക്കും. 

മോറല്‍ ഗൈഡന്‍സ് മീറ്റ്


ദുബൈ: വൈജ്ഞാനിക മേഖലയില്‍ 2 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്ലാമിയുടെ 20 ആം വാര്‍ഷികത്തിന്റെ ഭാഗമായി ദുബൈ മുജമ്മഉ കമ്മിറ്റി പ്രവാസികള്‍ക്കായി മോറല്‍ ഗൈഡന്‍സ് മീറ്റ് സംഘടിപ്പിക്കുന്നു. 

ഫെബ്ര 15 വെള്ളി വൈകു: 6.30 ന് ദേരാ ദുബൈ ക്വീന്‍സ് ഹോട്ടല്‍ (നയിഫ് അല്‍ താജ് സ്റ്റുഡിയൊക്ക് സമീപം) ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മുജമ്മഉ മാനേജര്‍ ജാബിര്‍ സഖാഫി നീലംബം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പഠന ക്ലാസ്സില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ 'നമ്മുടെ കുട്ടികള്‍ ഐ ടി യുഗത്തില്‍' അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി 'കേരളീയ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്ലിംകളുടെ പങ്ക്' എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. നൂര്‍ മദീന ബുര്‍ദ സംഘം അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും ഉണ്ടായിരിക്കും. 

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

പച്ചക്കള്ളം പ്രചരിപ്പിക്കുന്നവര്‍


ഉദിനൂര്‍: റബീ ഉല്‍ അവ്വല്‍ 12 നു എസ്.വൈ.എസ് നടത്തിയ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മദ്രസ മുഅല്ലിമിനെ പിരിച്ചു വിട്ടതിനെ കുറിച്ച് ഉദിനൂര്‍ ബ്ലോഗ്സ്പോട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് പ്രതികരണമെന്നോണം ചിലര്‍ പുറത്തു വിട്ട കുറിപ്പ് വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമായി. റബീ ഉല്‍ അവ്വല്‍ 12 നു മദ്രസ്സയില്‍ നടന്ന മൗലിദില്‌ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജമാഅത്ത് കമ്മിറ്റി അദ്യാപകനെ അറിയിച്ചിട്ടില്ല. മാത്രമല്ല ചിലരുടെ വ്യക്തി താല്പര്യത്തിനു വേണ്ടി മാത്രം റബീ ഉല്‍ അവ്വല്‍ 12 നു മദ്രസ്സയില്‍ ജാഥ വേണ്ടെന്ന് വെച്ച ഘട്ടത്തിലായിരുന്നു എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ഒരു റാലി സംഘടിപ്പിച്ചത്.  

പ്രസ്തുത റാലിയെ സംബന്ധിച്ച് എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ പ്രഖ്യാപനം നടത്തുകയും മഹല്ലിലുടനീളം പ്രചരണം നടത്തുകയും ചെയ്തിരുന്നു. ആ ഘട്ടത്തിലൊന്നും  ജമാഅത്ത് കമ്മിറ്റി മഹല്ല് നിവാസികളോടോ, അദ്യാപകരോടോ ഔദ്യോഗികമായി  എസ്.വൈ.എസിന്റെ റാലിയില്‍ പങ്കെടുക്കരുതെന്ന് പ്രഖ്യാപിച്ചിട്ടുമില്ല മറിച്ച് റാലിയില്‍ മഹല്ലിലെ വലിയൊരു വിഭാഗം അണി നിരക്കുകയും റാലി വന്‍ വിജയകരമാവുകയും ചെയ്തപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട ചിലരാണ് അദ്ദ്യാപകനെ പുറത്താക്കണമെന്ന വാദവുമായി രംഗത്ത് വന്നതും പ്രസിടന്റിന്റെ അഭിപ്രായത്തെ പോലും മറികടന്ന് മദ്രസ്സയില്‍ കയറി അദ്ദ്യാപകനെ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടതും.

സംഭവം നടന്നയുടനെ എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ജമാഅത്ത് പ്രസിടന്റുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പ്രസിടന്റ്റ് എസ്.വൈ.എസ് പ്രതിനിധികളോട് മാന്യമായ പ്രശ്ന പരിഹാരം നടത്താമെന്ന് അറിയിക്കുകയും സെക്രട്ടറിയോട് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും രണ്ടാഴ്ചയ തികഞ്ഞിട്ടും ഒരു യോഗം പോലും വിളിക്കാതെ മാറി നടക്കുകയാണ് സെക്രട്ടരിയും അവരുടെ ഉപജാപക സംഘവും.

ജമാഅത്ത്  പ്രസിടന്റില്‍ നിന്നും ലഭിച്ച മാന്യമായ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഞങ്ങള്‍ ഇത്രയും ദിവസം ക്ഷമയോടെ കാത്തിരുന്നതെന്നും ക്ഷമയെ ദൌര്‍ബല്യമായി കാണരുതെന്നും എസ്.വൈ.എസ് നേതൃത്വം അറിയിച്ചു. ഒരു വിഭാഗത്തിന്‍റെ അദ്ദ്യാപകര്‍ക്ക് അവരുടെ സംഘടനാ പ്രവര്‍ത്തനം നടത്താനും, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കാനും സ്വാതന്ത്ര്യം നല്‍കുകയും, പിഞ്ചു വിദ്യാര്‍ഥികളില്‍ ഒരു ഗ്രൂപ്പിന്റെ സംഘടനാ പ്രവര്‍ത്തനം അടിച്ചേല്പ്പിക്കുകയും ചെയ്തവര്‍ മറു വിഭാഗതിനെതിരില്‍ ഇത്തരം കുത്സിത നീക്കം തുടരുന്ന പക്ഷം മഹല്ല് നിവാസികള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ടണ്ണ് കണക്കിന് ഭക്ഷണം കുപ്പയില്‍ തള്ളുന്നവര്‍ ഒരു നേരത്തെ ഭക്ഷണത്തെ ചൊല്ലി ഒരു പണ്ഡിതനെ അപമാനിച്ച് ഇറക്കി വിട്ട ശേഷം അദ്ദേഹം പോകുന്നിടത്തൊക്കെ ചെന്ന് അദ്ദേഹം കുഴപ്പക്കരനാണ് എന്നും, ഞമ്മന്റെ പാര്ട്ടിക്കെതിരാണ് എന്നും പ്രചരിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒപ്പ് ശേഖരണം നടത്താന്‍ പ്രേരിപ്പിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ അതിന്‍റെ തിക്ത ഫലം അനുഭവിക്കും എന്നത് തീര്‍ച്ച.


2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

നബിദിന ജാഥയില്‍ പങ്കെടുത്തതിന് മദ്രസ്സ മുഅല്ലിമിനെ പുറത്താക്കി


ഉദിനൂര്‍: യൂനിറ്റ് എസ്.വൈ.എസും, എസ്.എസ്.എഫും റബീഉല്‍ അവ്വല്‍ 12നു സംഘടിപ്പിച്ച നബിദിന ജാഥയില്‍ പങ്കെടുത്തതിന് മദ്രസ്സ മുഅല്ലിമിനെ പുറത്താക്കി. ഉദിനൂര്‍ ജമാഅത്തിനു കീഴിലുള്ള മണിയനോടി മദ്രസ്സയില്‍ പഠിപ്പിക്കുന്ന മുഅല്ലിമായ ടി.മുഷ്താഖിനെ ആണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി അറിയിച്ചിട്ടുള്ളത്.

റബീഉല്‍ അവ്വല്‍ 12നു ജാഥകഴിഞ്ഞ പിറ്റേ ദിവസം ജോലിക്കെത്തിയപ്പോഴാണ് സദര്‍ മുഅല്ലിം മുഷ്താഖിനോട് പിരിച്ചു വിട്ട വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ എസ്.വൈ.എസ് നേതാക്കള്‍ പ്രസിഡന്റിന്റെ സമീപിച്ച് ഏറെ നേരം ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുഅല്ലിമിനെ തിരിച്ചെടുക്കാമെന്നു സമ്മതിച്ചതിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജോലിക്കെത്തിയ മുഅല്ലിമിനെ മണിയനോടി സ്വദേശിയായ  ഒരു മുന്‍ സെക്രട്ടറി മദ്രസ്സയില്‍ കയറി വന്ന് നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നു. 

വീണ്ടും എസ്.വൈ.എസ് നേതാക്കള്‍ പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് ദിവസത്തിനകം കമ്മിറ്റി യോഗം കൂടി തീരുമാനം ഉണ്ടാക്കാമെന്നു അറിയിച്ചുവെങ്കിലും ഇത് വരെയായി യോഗം ചേരുകയോ, തീരുമാനം കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. വിഷയത്തിന് അടിയന്തരമായി പരിഹാരം കാണുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് എസ്.വൈ.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.