Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഏപ്രിൽ 13, ബുധനാഴ്‌ച

മണ്ഡലത്തിലെ വിവധയിടങ്ങളില്‍ റീ-പോളിങ്ങ് ആവശ്യമെന്ന് യുഡി എഫു , ഇല്ലാത്ത പ്രശ്നതിന്റ്റെ പേരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് എല്‍ ഡി എഫു

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ റീ പോളിങ്ങ് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം യു ഡി എഫു നേതാക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് രേഖാ മൂലം പരത്തി നല്‍കിയതായി ഡി സി സി പ്രസി ; കെ വെളുത്തമ്പു അറിയിച്ചു . 90 ശതമാനത്തില്‍ അധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റീ പോളിങ്ങ് ആവശ്യപെട്ടു കൊണ്ട് മണ്ഡലത്തിലെ യു. ഡി. എഫ്‌. ചീഫ് ഏജന്റ് അഡ്വ.കെ.കെ രാജേന്ദ്രനാണ് അധികാരികള്‍ക്ക് ഫാക്സ് സന്ദേശം അയച്ചിട്ടുള്ളത് . പിലികോട് ബൂത്ത് പിടിത്തവും , ബൂത്ത് ഏജന്റു മാരെ മര്‍ദിച്ച്ചതും പരാതിയില്‍ പറയുന്നുണ്ട്.
ആലന്തട്ട ഈസ്റ്റ് 31,വെസ്റ്റ്‌ 32, തിമിരി നോര്‍ത്ത് 33, സൌത്ത് 34 ബൂത്തുകളില്‍ ബി എല്‍ ഒ മാര്‍ സ്ലിപ്പുകള്‍ ഒന്നിച്ചു സി.പി.എം പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ കള്ളവോട്ടിന് കൂട്ട് നിന്നതായും ,
ചെറുവത്തൂര്‍ പൊന്‍മാലത്തെ 92-ാം നമ്പര്‍ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ എല്‍ ഡി എഫ്‌ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി യു ഡി എഫ്‌ ബൂത്ത്‌ ഏജന്റിനെ പുറത്താക്കിയാതായും പരാതിയുണ്ട് .തൃക്കരിപ്പൂര്‍ മൈത്താണിയിലെ ബൂത്തില്‍ സി.പി.എം കള്ളവോട്ട് ചെയ്യുകയും പല കേന്ദ്രങ്ങളിലും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും ഡി സി സി പ്രസിഡന്ട് കെ.വെളുത്തമ്പു, വി.കെ.പി.ഹമീദലി എന്നിവര്‍ ആരോപിച്ചു.
എന്നാല്‍ , കോണ്ഗ്രസ് പ്രവര്‍ത്തകരുടെ ഒത്താശയോടെ പിലിക്കോട് ഗവ എച് എസ് എസില്‍ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി സി.പി.എം നേതാക്കള്‍ ആരോപിച്ചു. 102ാം ബൂത്തില്‍ വോട്ട്‌ ചെയ്യാനെത്തിയ വോട്ടര്‍മാരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ തട്ടിക്കയറുകയായിരുന്നുവെന്നും ചന്തേര അഡീ. എസ് ഐയുടെ നേതൃത്വത്തിലാണ് ഈ സംഭവം നടന്നതെന്നും എല്‍ ഡി എഫ്‌ ആരോപിച്ചു.
പോലിസ് വിവരം നല്‍കിയത് അനുസരിച്ച് ഡി വൈ എസ് പി വിക്രം ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം എത്തിയതോടെ വോട്ടര്‍മാര്‍ പലരും ഭീതിയിലായതായി സി പി എം ലോക്കല്‍ സെക്രട്ടറി എം.വി.ചന്ദ്രന്‍ ജില്ലാ കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമീഷനര്‍ക്കും പരാതി നല്കിയാതായും അറിയുന്നു .


ന്യൂസ് ഡസ്ക്ക്....ഉദിനൂര്‍ ഡോട്ട് കോം